ചമയം

അഭിനേതാക്കളുടെ കഴിവ് പരമാവധി ചൂഷണം ചെയ്തെടുക്കുന്നതിൽ ഭരതൻ എന്ന സംവിധായകനെ കഴിഞ്ഞു മാത്രമേ വരൂ മലയാളത്തിലെ മാറ്റാരും.

ചമയം; ഭരതൻ എന്ന മാസ്മരിക സംവിധായകന്റെ എല്ലാ കഴിവുകളും തെളിഞ്ഞു കണ്ട ഒരു പടമാണ് ചമയം. എന്നും സാധാരണകാരന്റെ കഥകളെ കുറിച്ച് മാത്രം സംസാരിച്ച ഒരു സംവിധായകനാണ് ഭരതൻ.
ഭരതൻ എന്ന സംവിധായകാൻ എന്ധോക്കെയാണോ അതൊക്കെ തന്നെയാണ് ജോണ്‍പോൽ എഴുത്തിലും. അതുകൊണ്ട് തന്നെ ഇവര ഒരുമിച്ചാൽ ഉണ്ടാകുന്നത് ഒരു ചമയം തന്നെയാണ്.
കൂടെ മുരളി കൂടി എത്തിയപ്പോൾ പൂർണ്ണമായി.

കഥാപാത്രത്തെ ഉൾക്കൊണ്ട്‌ കഥാപാത്രത്തിലേക്ക് ലയിക്കാനുള്ള കഴിവ് മുരളിക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ആശാന്റെ റോൾ അത്ര ഗംബീരമായിരുന്നു. മനോജ്‌ കെ ജയന് കിടിലം ആയി ,
ഭരതൻ കായ്‌ വചോപ്പോൾ ആന്റോ എന്ന കഥാപാത്രമായി മനോജ്‌ കെ ജയന് ജീവിക്കുകയായിരുന്നു.

ഇ പടം കാണുമ്പോൾ ആരും അഭിനയിക്കുകയാണ് എന്ന തോന്നല ഒരു പ്രേക്ഷകന് ഉണ്ടാവില്ല, അവിടെയാണ് ഭരതൻ വിജയിച്ചത്.

ദിനേശ് ബാബുവിന്റെ ചായാഗ്രഹണവും അത്യുഗ്രം.

" അന്തി കടപുരത് ഒരോല കുടയെടുത്തു...."
ഒരു മലയാളിക്കും മറക്കാൻ പറ്റാത്ത ഒരു കിടിലൻ പാട്ട്...ജോണ്‍സൻ മാഷിന്റെ സംഗീതവും കൂടെ ആയപ്പോൾ, ഒരു കിടിലൻ പടമായി ചമയം മാറി.

ഭരതൻ മാഷിന്റെ പദങ്ങളെ കുറിച്ച് പറയാനൊന്നും ഞാനാളല്ല... പക്ഷെ കിടു കിടിലം അഭിനയവും സംവിധാനവും.

യാത്ര

പൈങ്കിളി പ്രണയത്തിന്റെ ഒരു പുത്തൻ ആവിഷ്കാരമായിരുന്നു യാത്ര.
തനി നാട്ടിൻ പുറത്തെ തുളസിയെയുടെയും അവിടെ ഫോരെസ്ടർ ഓഫീസറായി വരുന്ന ഉണ്ണികൃഷ്ണന്റെയും പൈങ്കിളി ആയിരുന്ന പ്രണയമായിരുന്നു ആധ്യപകുതിയെങ്കിൽ അതിന്റെ തീവ്രമായ മറ്റൊരു മുഖം രണ്ടാം പകുതിയിൽ ബാലു മഹേന്ദ്ര ഗംബീരമായി തന്നെ തുറന്നു കാണിക്കുന്നുണ്ട്.

മമ്മൂട്ടി എന്ന നടനെ ജനങ്ങള് തിരിച്ചറിയാൻ തുടങ്ങിയ ചുരക്കം ചില ചിത്രങ്ങളില ഒന്നാണ് യാത്ര.
ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ ബാലുമഹേന്ദ്രയും ജോണ്‍പോളും എഴുതി മമ്മൂട്ടിയും ശോഭനയും പ്രധാന കഥാ പാത്രങ്ങളായി 1985 ഇൽ പുറത്തുവന്ന ഒരു കിടിലൻ പടം.



തുളസി എന്ന ഗ്രാമീണ പെണ്‍കുട്ടിയായി ശോഭന തകര്തഭിനയിച്ചു വെങ്കിലും രണ്ടാം പകുതിയിൽ ആ കഥാപാത്രത്തെ പാടെ ചുരുക്കി കളഞ്ഞിരിക്കുന്നു. പക്ഷെ പ്രേക്ഷകർക്ക്‌ മുന്നിലെത്തുന്ന ഓരോ സീനിലും തുളസി എന്ന നാടൻ പെണ്‍കുട്ടിയെ ആഴത്തിൽ സ്പർശിക്കാൻ വിധമാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

കാമുക വേഷം വ്യത്യസ്ത മാക്കുന്നതിൽ അക്കാലത്തു മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ എന്നും മുന്നില് തന്നെയായിരുന്നു, ഒരു നിഷ്കളംഗ കാമുകനെയാണ്‌ ആദ്യ പകുതിയിൽ കാണുന്നത് എങ്കിൽ മമ്മൂട്ടിയുടെ മറ്റൊരു രൂപമായിരിക്കും രണ്ടാം പകുതിയിൽ കാണുക.
മമ്മൂട്ടി എന്ന പ്രതിഭയെ ഉപയോഗിക്കുന്നതിൽ ബാലു മഹേന്ദ്ര വിജയിച്ചിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ.
അവസാന ഭാഗത്ത്‌ ഓരോ ഷോര്ടിലും  മമ്മൂക്ക എന്ന പ്രതിഭ അത്യുഗ്രമായി തന്നെ അഭിനയിച്ചത് എടുത്തു പറയേണ്ടതാണ്.അതുകൊണ്ടാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരതിനർഹാനായതും.
ജയിൽ വാസവും അവിടുണ്ടാകുന്ന അനുഭവങ്ങളുംപ്രേക്ഷരുടെ മുന്നില് എത്തുമ്പോൾ മമ്മൂക്ക ഉണ്ണി കൃഷ്ണനായി മാറിയിരുന്നു.

നായക കഥാപാത്രം ഒഴികെ മറ്റു കഥാപാത്രങ്ങള്ക്ക് ചിത്രത്തിൽ ആയുസ്സ് കുറവാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.
പക്ഷെ സംഭാക്ഷണങ്ങൾ കൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധയാകർഷിക്കും വിധമാണ് തിരക്കതയോരുക്കിയത്.

ചിത്രത്തിൽ തുടരുന്ന ലളിതമായ ശയിലി ഗാനങ്ങളിലും തുടരുന്നുണ്ട്

"കുന്നത്തൊരു കാവുണ്ട് കാവിനടുതൊരു മരമുണ്ട്
മരത്തിൽ നിറയെ പൂവുണ്ട്,
പൂ പറിക്കാൻ പോരുന്നോ പൂങ്കുയിലേ പെണ്ണാളെ..."

ഇത്രയും ലളിതമായ ശയിലി മലയാളത്തിൽ ഇതിനു മുന്നേ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ.
ഇളയരാജ യുടെ മാന്ദ്രിക സംഗീതം ഇ ചിത്രത്തിലും തുടരുന്നുണ്ട്.

ഭാലു മഹേന്ദ്ര എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതൊരു വിജയം തന്നെയാണ്. കാരണം തുടക്കം മുതലുള്ള ലളിതമായ ശയിലി മറ്റൊരു ചിത്രത്തിലും കാണാതതെന്ന  പോലെ ഒരുകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്,
പശ്ചാത്തല സംഗീതമായാലും സംഭാക്ഷനമായാലും, വസ്ത്രാലങ്ങാരമായാലും എല്ലാത്തിലും ഒരു വ്യത്യസ്ത മുഗം പുറത്തു കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.

കഥ അവസാനിപ്പിക്കുന്ന രീതിയിലും പുതുമസ്രിഷ്ടിക്കാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തുടക്കം മുതലെന്നപോലെ ലളിതമാണ് ഒടുക്കവും, പ്രതീക്ഷിക്കതതോന്നുമില്ല . അതിൽ സംവിധായകൻ വിജയിക്കുകയും ചെയ്തു.

യാത്ര ഒരു കിടിലൻ പടം

വീണ്ടും ചില വീട്ടുകാര്യങ്ങൾ


കുടുംബ ചിത്രമൊരുക്കുന്നതിലും അത് ലളിതമായി അവതരിപ്പിക്കുന്നതിലും ഒരുപിടിമുന്നിലായിരുന്നു സത്യൻ അന്തിക്കാട്‌ ചിത്രങ്ങൾ,
പ്രേക്ഷകരുടെ ഉള്ളം സ്പർശിക്കാൻ കഴിവുള്ള മാന്ദ്രിക തിരക്കഥ ഒരുക്കാൻ കഴിവുള്ള ലോഹിതധാസു കൂടി ചേർന്നപ്പോൾ "വീണ്ടും ചില വീട്ടു കാര്യങ്ങൾ"
പ്രേക്ഷകർ ഇരു കയ്യും നീട്ടി ഏറ്റുവാങ്ങി.



മലയാള ചിത്രത്തിൽ അന്നുവരെയുള്ള കഥാപാത്രങ്ങള്ക്ക് വ്യത്യസ്തമായ കഥാപാത്ര ശയിലി ലോഹിതധാസ് കൊണ്ടുവന്നു, പിന്നീടു അത് മലയാളി കണ്ടു മടുത്തെങ്കിലും.
നമുക്ക് ചുറ്റും കാണപെടുന്ന ജീവിക്കാൻ പലവഴികളിലൂടെയും സഞ്ചരിക്കുന്ന ദാരിദ്ര്യ കുടുംബത്തിലുള്ള കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം തോളിൽ ഏറി നെടുവീര്പ്പിടുന്ന ഭാവന എന്ന കഥാപാത്രമായി സംയുക്ത മാറി എന്നുതന്നെ പറയാം.ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കാനും, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡു തെടിയെതിയതും അതുകൊണ്ടുതന്നെ.

പ്രണയവും സൌഹൃദവും കുടുംഭവും എല്ലാം ലോഹി പയറ്റി വിജയിച്ചിട്ടുണ്ട് ,ഒട്ടും പൈങ്കിളി അല്ലാതെ.

റോയിയായി ജയറാം ഓരോ സീൻ കഴിയുമ്പോഴും മലസരിച്ചഭിനയിക്കുന്നതായി തോന്നും.തിലകൻ അല്ലാതെ മറ്റൊരാല്ക്കും മലയാളത്തിൽ കൊച്ചുതോമയായി മാറാൻ സാധിക്കില്ല.അത്രയ്ക്കും എടുത്തു പറയേണ്ടതാണ് തിലകന്റെ അച്ചടക്കമുള്ള അഭിനയം.
പുതുമയാർന്ന സംഭാഷണങ്ങൾ നായക കഥാപാത്രതിനുമാത്രമാല്ലാതെ എല്ലാ കഥാപാത്രങ്ങളിലേക്കും നിറഞ്ഞു നിന്ന്.

കെ പി എ സി ലളിതയും, സിദ്ദിക്കും, മോശമല്ലാത്ത രീതിയിൽ തന്നെ അഭിനയിച്ചു തകർത്തു.കുറച്ചു സമയം മാത്രമേ ഉള്ളുവെങ്കിലും നെടുമുടിവേണു തകർത്തു.

വരികള്കൊണ്ട് കൈതപ്രവും സംഗീതം കൊണ്ട് ജോണ്സൻ മാഷും കാണിച്ച മാന്ദ്രികം ആരും മറക്കില്ല. ചിത്രം പ്രേക്ഷകർക്കിടയിൽ പതിയാൻ ഗാനങ്ങൾ ചെലുത്തിയ സ്വാധീനം ചെറുതല്ല.

ഒരു മികച്ച ടീം വർകിന്റെ എല്ലാം  ഇ ചിത്രത്തിൽ ആദ്യം മുതൽ അവസാനം വരെ കാണാമെങ്കിലും ഇത് ലോഹിതധസിന്റെ മാത്രം വിജയമാണോ എന്ന് ചിലപ്പോഴെങ്കിലും തോന്നാതില്ല.

വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒരു കിടിലം പടം.

മഴയെത്തും മുൻപേ


കമലിന്റെ സംവിധാനത്തിൽ പിറന്ന മഴയെത്തും മുൻപേ ഓർക്കുമ്പോൾ തന്നെ ഓർമ വരിക നന്ദനും ഉമയും ആണ്.അത്രയേറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളാണിവർ.

മനുഷ്യജീവിതത്തിന്റെ ഇഴയടുപ്പങ്ങളും ചെറിയ അകൽച്ചകളും വാക്കുകള് കൊണ്ടുണ്ടാകുന്ന വേദനകൾ പോലും ഇ ചിത്രത്തിൽ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം ശ്രീനിവാസനെ തേടി മികച്ച തിരക്കഥകൃതിനുള്ള സംസ്ഥാന പുരസ്കാരം വന്നതും അതുകൊണ്ടുതന്നെയാവണം.


ഉമാദേവി എന്ന കഥാപാത്രം ശോഭനയുടെ കയ്യിൽ വളരെ സുരക്ഷിതമായിരുന്നു, ശോഭനയ്ക്ക് വേണ്ടി മാത്രമായി എഴുതിയ ഒരു കഥാപാത്രം ആണെന്ന് തോന്നിപോകും വിധമാണ് ശോഭന ഇ ചിത്രത്തിൽ അഭിനയിച്ചു തകർത്തത്.
ആദ്യ പകുതിയിൽ മമ്മൂട്ടി എന്ന കലാകാരനെ കമൽ ഉപയോഗിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ കമൽ മമ്മൂട്ടിയെ പരമാവധി ചൂഷണം ചെയ്തതായി കാണാം.നന്ദ കുമാറിന്റെ ഏകാന്ത ജീവിതം കാണുന്ന ഏതൊരാള്ക്കും ഭീതി തോന്നുന്ന രീതിയിൽ മമ്മൂക്ക അഭിനയിച്ചിരിക്കുന്നു,

സംവിധായകൻ എന്ന നിലയില കമൽ ഇ ചിത്രത്തിൽ കലാകാരനമാരെ
നന്നായി ചൂഷണം ചെയ്തത് കാണാം രാമൂകാര്യട്ട് പുരസ്കാരത്തിനായി അദ്ധേഹത്തെ തിരഞ്ഞെടുക്കാനുള്ള കാരണവും അതുകൊണ്ടുതന്നെ.

രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലൂടെ ചിത്രം സന്ജരിക്കുന്നുണ്ട്. അതിൽ കലാലയ ജീവിത ശൈലി അല്പം മടുപ്പ് പിടിപ്പിക്കുന്ടെങ്കിലും ഉമാദേവി (ശോഭന)പ്രത്യക്ഷപെടുന്നത് തൊട്ടു അതൊക്കെ മാറുന്നു.

ചെറിയ കഥാപാത്രമാണെങ്കിൽ കൂടിയും ശങ്കരാടി പൂര്ണമായും കഥാപാത്രമായി മാറിയതായി കാണാം.ശ്രീനിവാസനും ആനിയും ചിത്രത്തിൽ ഉടനീളം ഉണ്ടങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയി അല്ല എന്ന് വേണം പറയാൻ.

കൈതപ്രത്തിന്റെ വരികള്ക്ക് രവീന്ദ്രൻ മാഷ്‌ നല്കീയ സംഗീതം ഇന്നും മലയാളികൾ പാടിനടക്കുന്നുണ്ട്, അത്രത്തോളം ഹൃദയത്തിൽ സ്പർശിക്കുന്നയാണവ. വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ചിത്രത്തിന് മനോഹാര്യത ഏറി.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് (സാമീർ: ദി ഫയർ ) കാണുമ്പോൾ മലയാളത്തിലെ കലാകാരന്മാർ ഇ ചിത്രത്തെ എത്രത്തോളം ഉള്ളഴിഞ്ഞു സമീപിച്ചിനെന്നു പൂർണമയും തിരിച്ചറിയാൻ സാധിക്കും.

മഴയത്തും മുൻപേ ഒരു കിടിലൻ പടം

അനുഭവങ്ങൾ പാളിച്ചകൾ

മലയാളത്തിന്റെ പൊന്‍സാഹിത്യകാരന്‍ തകഴിയുടെ കഥ, മികച്ച നാടകകൃത്തും തിരക്കഥാകൃത്തുമായിരുന്ന തോപ്പില്‍ ഭാസിയുടെ തിരക്കഥയും സംഭാഷണവും, കെ എസ് സേതുമാധവന്റെ സംവിധാനം, സത്യന്റെ മാസ്മരിക അഭിനയം. ഒരു സിനിമ ശ്രേഷ്ടത നേടാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?

പേര് പോലെ തന്നെ കറകളഞ്ഞ കമ്മ്യൂണിസ്റ്റു പ്രവര്ത്തകനായ ചെല്ലപ്പന്റെ അനുഭവങ്ങളും പാളിച്ചകളും തന്നെയാണ് ഇ സിനിമയും പറയുന്നത്.



അമ്പത് അറുപത് വര്‍ഷങ്ങള്‍ മുന്‍പത്തെ കേരള തൊഴിലാളി സമൂഹത്തിന്റെ നേര്‍ പകര്‍ച്ച തന്നെയാണ് ഈ സിനിമയുടെ കഥ.
ദാരിദ്ര്യത്തിലും പട്ടിണിയിലും രോഗാതുരതയിലും അടിമത്വത്തിലും കഴിഞ്ഞിരുന്ന ഒരു സമൂഹം. പ്രാണവായുവും ജലവും പോലെ പാര്‍ട്ടിയും മദ്യവും. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ചു എന്നതിനാൽ തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവല്‍ അക്കാലത്ത് വളരെ ശ്രദ്ധനേടിയിരുന്നു. അത്തരം ഒരു നോവലിനെ സിനിമയാക്കുന്നതില്‍ തോപ്പില്‍ ഭാസിയും കെ എസ് സേതുമാധവനും കാണിച്ച ജാഗരൂകത സിനിമയില്‍ ഉടനീളം കാണാം.

തകഴിയുടെ കഥയിലെ അര്‍ത്ഥവ്യാപ്തി ഒട്ടും ചോരാതെ കെ എസ് സേതുമാധവന്‍ അത് ഒരുക്കുകയും ചെയ്തു.

തകഴിയുടെ ചെല്ലപ്പനായി സത്യന്‍ മാസ്റ്റര്‍ ജീവിക്കുക തന്നെയായിരുന്നു. ചില സീനുകളില്‍ തനിക്കു മാത്രം വഴങ്ങുന്ന നടന ഗാംഭീര്യത്തോടെ സത്യൻ സ്ക്രീനില്‍ നിറയുന്നു.

നിശബ്ടതയുടെ കൂട്ട് പിടിച്ചു ഇ സിനിമയിൽ നടത്തുന്ന അഭിനയം കാണുമ്പോള്‍ പ്രേക്ഷകന് ബോധ്യമാവും എന്തുകൊണ്ട് സത്യന്‍ മലയാള സിനിമയിലെ അഭിനയ ചക്രവര്‍ത്തി പട്ടം

നേടിയെന്ന് .

ഒരു റിഹേഴ്സലോ റീ-ടേക്കോ ഇല്ലാതെയാണത്രെ സംവിധായകന്‍ ഈ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തത്. അനുഭവങ്ങള്‍ പാളിച്ചകളാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം എന്നറിയുന്നു. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ കാന്‍സര്‍ രോഗബാധിതനായി 1971 ല്‍ അമ്പൊത്തൊന്‍മ്പതാമത്തെ വയസ്സില്‍ സത്യന്‍ എന്ന മാനുവല്‍ സത്യനേശന്‍ നാടാര്‍ ലോകത്തോട്‌ വിട പറഞ്ഞിരുന്നു.

കുഞ്ഞുകുട്ടികള്‍ക്ക് ദോശയും ചമ്മന്തിയും പോലും കിട്ടാകനിയായിരുന്ന ഒരു കാലം. രാത്രി വിളക്കിന് മണ്ണെണ്ണ പോലും കിട്ടാത്ത കാലം… അങ്ങിനെ ഇല്ലായ്മകൾ കൊണ്ട് കഴിഞ്ഞു പോന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു.തകഴിക്കു ലളിതമായി ആ കാര്യം പറയാൻ സാധിചിരിക്കുന്നുണ്ട്.

വയലാര് ദേവരാജൻ കൂട്ടുകെട്ടിന്റെ അനശ്വര ഗാനങ്ങൾ ഇ ചിത്രത്തിൽ അന്വരമായി തന്നെ കാണാം.
നിഴലിലും വെളിച്ചത്തിലും മെല്ലി ഇറാനി വിസ്മയം തീര്‍ത്തു എന്ന് തന്നെ പറയാം. ടൈറ്റില്‍ സോങ്ങില്‍ തൊഴിലാളികള്‍ വരി വരിയായി തല ചുമടായി മണ്ണിടുന്ന ഒരു സീന്‍ ഉണ്ട്. ആ ഒരൊറ്റ സീന്‍ മുതല്‍ അവസാനം സീന്‍ വരെ കറുപ്പിലും വെളുപ്പിലുമായി അദ്ദേഹത്തിന്റെ കരവിരുത് പതിഞ്ഞ ഷോട്ടുകള്‍ അനേകമുണ്ട് ഈ ചിത്രത്തില്‍..

അനുഭവങ്ങള പാളിച്ചകൾ ഒരു ലളിതമായ കിടിലൻ പടം

തേന്മാവിൻ കൊമ്പത്ത്

കാർതുംബിയെയും മാണിക്യതെയും ഒരിക്കലും ഒരു മലയാളിക്കും മറക്കാൻ പറ്റാത്തതാണ്.


പ്രിയധർശന്റെ കരുത്തുറ്റ തിരക്കഥയിൽ പിറന്ന ഇ കഥാപാത്രങ്ങൾ പ്രേക്ഷരുടെ മനസ്സില് അത്രയ്ക്കും സ്ഥാനം പിടിച്ചിരുന്നു ആ കാലഗട്ടത്തിൽ.
പ്രിയദർശൻ എന്ന സംവിധായക പ്രധിഭ കൂടി ചേർന്നപ്പോൾ തിരക്കഥയിൽ നിന്നും മികച്ചതായി ഈ ചലച്ചിത്രം മാറി. 
എസ് പി വി യുടെ സംഗീതവും ബെര്നി ഇഗ്നേഷ്യസിന്റെ പശ്ചാത്തല സംഗീതവും കൂടി ആയപ്പോൾ അത് പ്രേക്ഷകർക്ക്‌ ഭംഗിയായി ആസ്വദിക്കാൻ സാധിക്കുകയും ചെയ്തു.

ചിത്രത്തിലുടനീളം ഓറഞ്ച്, ചുവപ്പ് , കറുപ്പ് കളറിന്റെ കൊംബിനഷൻ ഉള്ളത് കൊണ്ടും ചായഗ്രഹനതിന്റെ ലളിതമായ ശയ് ലിയും പ്രേക്ഷകരെ ആകർഷിക്കുന്നതിനു മറ്റൊരു കാരണമായി .അത് കൊണ്ട് തന്നെയാണ് ദേശീയ പുരസ്കാരം ചയഗ്രാഹകൻ ആനന്ദിനെയും കല സംവിധായകാൻ സാബു സിരിലിനെയും തേടി വന്നതും.

സംഭാഷണം ആവശ്യത്തിനു മാത്രം ഉപയോഗിച്ചത് കൊണ്ടും ഗിരീഷ്‌ പുത്തൻജേരിയുടെ അർഥവത്തായ വരികളും ചിത്രത്തിന് നല്കുന്ന മനോഹാര്യത ചെറുതല്ല.

ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത പ്രദേശവും ഉപയോഗിച്ച വസ്ത്രാലന്ഗാര ശയ്ലിയും മലയാളിക്ക് നല്കിയ പുതുമ സിനിമയെ ആകർഷികാനുള്ള വലിയൊരു ഗടകമാണ്.

ശ്രീനിവാസന്റെ വ്യത്യസ്തകരമായ വില്ലൻ വേഷവും പ്രേക്ഷർ മറക്കാൻ സാധ്യതയില്ല.

തേന്മാവിൻ കൊമ്പത്ത് ഒരു കിടിലൻ പടം.

മണിച്ചിത്രത്താഴ്




മലയാളത്തിലെ കിടിലം അഞ്ചു സംവിധായകാൻ മാരായ ഫാസിൽ, സിദ്ദിഖ് ലാൽ, പ്രിയദർശൻ, സിബി മലയിൽ എന്നിവരുടെ കൂട്ട് കെട്ടിലും ,
എം ജി, ജോണ്‍സൻ മാഷ് എന്ന സംഗീത വിരുതന്മാർ കൂടി കൂടിയപ്പോൾ മധു മുട്ടത്തിന്റെ തിരക്കഥയിൽ മലയാള സിനിമാ ലോകത്തിനു എന്നും അഭിമാനിക്കാൻ പറ്റുന്ന ഒരു ഒരു സിനിമ പിറന്നു 

ശോഭന തകർതഭിനയിക്കുക കൂടി ചെയ്തപ്പോൾ ഇത് ഒരു നല്ല സിനിമയായി മാറി.

ഒരു കിടിലൻ മലയാളം പടം.